Monday 4 April 2011

തവള പുരാണം


സ്വയം ധീരയെന്നു പലപ്പോഴും പറഞ്ഞുനടക്കുന്ന, (ആരും വിശ്വസിക്കുകയില്ലെങ്കിലും പബ്ലിസിറ്റി ആവശ്യമാണല്ലോ) സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് "ഈയുള്ളവള്‍ ". എന്നാലോ? വീട്ടിലും
നാട്ടിലും ഒരുപോലെ പേടിത്തൊണ്ടി എന്ന റെക്കോര്‍ഡ്‌ കരസ്ഥമാക്കിയെതും ഇതേ ഞാന്‍ തന്നെയായിരിക്കും. കാരണം ചില്ലറയാണെന്നോന്നും കരുതരുതേ. പലപ്പോഴും എന്നെ പേടിത്തൊണ്ടി എന്ന് വിളിപ്പിച്ചത് എന്റെ "ജന്തു സ്നേഹം" തന്നെയായിരുന്നു. തവള, പട്ടി, പൂച്ച, പല്ലി....ഇങ്ങനെ പോകും അവ. ചുരുക്കി പറഞ്ഞാല്‍ ഈ അണ്ഡകടാഹത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സകലമാന ജീവികളെയും ഞാന്‍ ബഹുമാനിക്കുന്നു. (പേടിക്കുന്നു എന്നതാവും കൂടുതല്‍ ഉചിതം).

ഇതില്‍ പലപ്പോഴും എന്റെ മുന്‍പില്‍ വില്ലനായത് എനിക്ക് മുന്നില്‍ മാത്രം "പുപ്പുലിയായ" നമ്മുടെ സ്വന്തം തവള. സംഗതി ആള് പവമാനെങ്കിലും ആ "വലിപ്പവും" ഉണ്ടകണ്ണുകളും എന്നെ പേടിപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. വീട്ടിലെ സിംഹം പുഴുവായത് അനുജന്റെയും തവളയുടെയും മുന്നില്‍ മാത്രം. തവളയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത ഇതിനോടകം മനസ്സിലായല്ലോ! പൊതുവേ തവളപ്പെടി കൊണ്ട് പൊറുതി മുട്ടിയ എന്റെ കാലില്‍ തവള ചാടിയത് രണ്ടേ രണ്ടു പ്രാവശ്യം മാത്രം. (എന്താ പോരെ!)  ജീവന്‍ കൈവിട്ടെന്നു കരുതിയ നിമിഷങ്ങള്‍ .... ഒന്ന് തീരെ ചെറുപ്പത്തില്‍ ഡാന്‍സ് ക്ലാസ്സില്‍ വെച്ച് (അന്നത്തെ പൂരം പറയാതിരിക്കുകയാവും ഭേദം. അതിനുശേഷമാണ് ഞാന്‍ ഡാന്‍സ് പഠനം നിര്‍ത്തിയത് എന്നത് മറ്റൊരു വസ്തുത.) പിന്നീടൊന്നു ഈയിടെ...കാരണമാരാ?പതിവുപോലെ ഈ ഞാന്‍ തന്നെ.

സാധാരണ ധീരയെന്നു പുളുവടിക്കലാണല്ലോ പതിവ്. എന്നാല്‍ കഷ്ടകാലത്തിനു സ്വയം ധീരത പരീക്ഷിച്ചു കളയാം എന്ന് കരുതി രാത്രി ഇരുട്ടില്‍ അടുക്കളയിലെക്കൊന്നു പോയി നോക്കി. "വിനാശകാലേ വിപരീത ബുദ്ധി" എന്നാണല്ലോ പഴമൊഴി. പണ്ടുമുതലേ തലതിരിഞ്ഞ ബുദ്ധിയാണെനിക്കെന്നു അമ്മ പറയുന്നതിലെ സത്യം അന്ന് മനസ്സിലായി; ഒരിക്കലും മറക്കാത്ത വിധത്തില്‍ . ആദ്യത്തെ കാലടി വച്ചതെയുള്ളൂ അല്ലെങ്കിലെ പേടികണ്ട് തണുത്തു വിറച്ചിരുന്ന എന്റെ കാലില്‍ ഒരു ഇളം തണുപ്പ്. ഒരു വിറ മേലോട്ട് കയറി. നോക്കുമ്പോഴോ എന്റെ സ്വന്തം "ഫ്രണ്ട്" തന്നെ; തവള!!! പിന്നത്തെ കാര്യം പറയാനുണ്ടോ? തൊണ്ടയിലെ സൈറന്‍ ഉച്ചത്തില്‍ മുഴങ്ങിയത് മാത്രം ഓര്‍മയുണ്ട്. പിന്ന നോക്കിയപ്പോഴോ? ചുറ്റും അമ്മമ്മയും ആദിയും ശ്രീജാന്റിയും. കളിയാക്കല്‍ കൊണ്ട് ഞാന്‍ പുളഞ്ഞു പോയി. ഈ സംഭവം കൊടുങ്കാറ്റിന്റെ വേഗത്തില്‍ നാട്ടില്‍ മൊത്തം പരന്നുവെന്നത് ഞാന്‍ വീണ്ടു വീണ്ടും പറയണ്ടല്ലോ. എന്തായാലും അടുക്കള വിസിറ്റിങ്ങ്  കാരണം രണ്ടു ദിവസം തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നു. 

ഇങ്ങനെ പോകുന്നു ഞങ്ങളുടെ ബന്ധം. ഇതൊക്കെയെന്ത്? ഇനിയല്ലേ പൂരം. അല്ലെങ്കിലും കാണാന്‍ പോകുന്ന പൂരം പറഞ്ഞരിയിക്കുന്നതെന്തിനാ? ചിലപ്പോള്‍ ഈ സംഭവം പറഞ്ഞു കഴിഞ്ഞാല്‍ ധീരതയ്ക്കുള്ള അവാര്‍ഡ്‌ എന്നെ തേടി വരും. സംഭവബഹുലമായ ആ അദ്ധ്യായം തുടങ്ങിയതിങ്ങനെ. 'കുളിക്കാന്‍ മടി' എന്ന സ്വഭാവ സവിശേഷതയിലും ഞാന്‍ നാട്ടില്‍ ഫേമസായിരുന്നു.(വെള്ളം എനിക്ക് അലെര്‍ജിയാണേ. അത് ദേഹത്ത് കൊള്ളുമ്പോള്‍ തന്നെ എന്തൊരു ചൊറിച്ചിലാ).അല്ലെങ്കിലെ ഇതിനു ഒടുക്കത്തെ തണുപ്പ് . ഇനി മഴക്കാലം കൂടിയാണെങ്കിലോ ഭേഷായി!!! അങ്ങനെ ഒരിക്കല്‍ കഷ്ടകാലത്തിനു എവിടെയോ പോകേണ്ടി വന്നു. ഒരു ഭാഗത്ത്‌ അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വന്നതിലുള്ള ദേഷ്യം. മറുഭാഗത്ത്‌ വിരസമായ ബസ്‌ യാത്രയോര്‍ത്തുള്ള മടുപ്പ്. അങ്ങനെ ഇരിക്കുമ്പോള്‍ അമ്മയുടെ വക അടുത്ത പ്രശ്നം, ഇപ്പൊ കുളിക്കണമെന്ന്. ഇടിവെട്ടിയവന്റെ കാലില്‍ പാമ്പ് കടിച്ച പോലായി എന്റെ അവസ്ഥ. "അമ്മേ  വല്ലാത്ത തലവേദന, ചര്‍ധിക്കാന്‍ മുട്ടുന്നു..." ഇല്ലാത്ത അസുഖങ്ങളുടെ പട്ടിക നിവര്‍ത്തലല്ലാതെ പിന്നെന്തു വഴി. എന്നാല്‍ നമ്മുടെ ഈ ചോട്ടാ ചോട്ടാ നമ്പരുകളുണ്ടോ അമ്മയുടെ അടുത്തു വില പോകുന്നു. ഒടുവില്‍ അമ്മ തനി സ്വരൂപം എടുക്കുന്നതിനു മുമ്പ് കുളിമുറിയില്‍ കയറേണ്ടി വന്നു. ആദ്യം പതിവുവിടാതെ ഒരു 'തവളട്ടെസ്റ്റ് 'ചെയ്തു. (തവളയുണ്ടോയെന്നു നോക്കുന്നതിനു ഈയുള്ളവള്‍ പറയുന്നതങ്ങനെ). അന്ന് കൂടുതല്‍ വിശദമായി തന്നെ നോക്കി. ഒരു ജീവന്‍ പോലുമില്ല. പിന്നീട് അടുത്ത കലാപരിപാടിയിലേക്ക്. ഒരു മിനി 'ഐഡിയ സ്റ്റാര്‍ സിങ്ങര്‍ '(എനിക്ക് മാത്രമേ അങ്ങനെ തോനിയിട്ടുള്ളൂ). എന്റെ സ്വര മാധുര്യം കാരണം ആ സമയം അടുത്ത വീട്ടുകാര്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയാണ് പതിവ്. ഏകദേശം ഒരരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുളിക്കന്നാണ് കയറിയതെന്ന്  ഓര്‍ത്തു .(അങ്ങനെയും ചില വൃത്തികെട്ട പരിപാടികള്‍ ഉണ്ടല്ലോ). അപ്പോഴേക്കും എനിക്ക് കൂട്ടിനു എന്റെ 'രാഗം'കേട്ടിട്ടെന്നവന്നം എന്റെ സ്വന്തം കൂട്ടുകാരന്‍ എതുവഴിയെന്നറിയില്ല മുന്നില്‍ ഹാജരായിരുന്നു. ആള്‍ ഒരല്‍പം കൊപത്തിലാണെന്ന് തോന്നി (അത്തരമായിരുന്നില്ലേ എന്റെ പാട്ട്!!) ആ മക്രിയാശാനെ കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടുപോയി. വൈകാതെ അവനു കൂട്ടെന്ന മട്ടില്‍ അടുത്ത മരമാക്രി.(പാവത്താന്മാരായ തവളകളെ അങ്ങനെ വിളിച്ചതിന് മേനകാഗാന്ധി ക്ഷമിക്കട്ടെ.) പോരെ? എന്റെ സ്പീക്കറുതന്നെ തന്നെ കത്തി പോയി. അതൊന്നു ചാടുമ്പോള്‍ ഞാന്‍ രണ്ടുചാട്ടം പിറകോട്ട്. കള്ളനും പോലീസും പോലെ. അവസാനം ചാടാന്‍ സ്ഥലമില്ലാതായി! പെട്ടെന്ന്  ഒരൈഡിയ. ഗതികിടല്‍ പുലി പുല്ലും തിന്നും എന്നമട്ടില്‍ ബക്കറ്റിലേക്ക് എടുത്തൊരു ചാട്ടം വച്ചുകൊടുത്തു (അല്ലാതെ പിന്നെ). എന്റെ സ്വഭാവം മനസ്സിലായെന്ന മട്ടില്‍ തവളകള്‍ രണ്ടും മുന്നൊട്ട്. നമ്മളാര മോള്? അങ്ങനെ വിടുമോ?ഒരറ്റ ബോധം കെടല്‍ തന്നെ.

വീട്ടില്‍ പരിഭ്രാന്തിയായി.സാധാരണ ഒരു മണിക്കൂറാ പതിവ്. എന്നാല്‍ ഇന്ന് മണിക്കൂര്‍ രണ്ടായിരിക്കുന്നു. അമ്മ കതകിനു മുട്ടിവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനകത്ത് ബോധമില്ലാതെ കിടക്കുന്ന നമ്മള്‍ ഇത് വല്ലതുമറിയുമോ? അമ്മയുടെ ഒച്ചകേട്ട് അച്ഛനും അമ്മമ്മയും ഓടിയെത്തി. അതോടെ ഈയുള്ളവുളുടെ മാതാജി നിലവിളിയും തുടങ്ങി. പിന്നത്തെ പൂരം പറയണോ?ആകെ ബഹളമയം. അയല്‍വീട്ടിലെ ആള്‍ക്കാരൊക്കെ ഓടിക്കൂടി. തവള വരുത്തി വച്ച വിന! പിന്നെന്തുചെയ്യാനാ?കതകു ബലമായി തള്ളിത്തുറന്നു. നോക്കുമ്പോഴോ, കുളിക്കാനുള്ള വലിയ ബക്കറ്റില്‍ ബോധമില്ലാതെ തണുത്തു മരവിച്ചിരിക്കുന്ന ഈയുള്ളവള്‍ . കാര്യമൊക്കെ പിന്നെടെല്ലാവരുമറിഞ്ഞപ്പോള്‍ ചീത്തയുടെ പൊടിപൂരം. കളിയാക്കലുകള്‍ കൂടി വന്നപ്പോള്‍ ഞാനോന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ നല്ല തണുപ്പെന്നും പറഞ്ഞു മൂടിപ്പുതച്ചു ഒരു കിടപ്പങ്ങു കിടന്നു.
എങ്കിലും ഇതിനും എനിക്കെന്റെ പതിവ് കാരണം ഉണ്ടായിരുന്നു, 'അടി തെറ്റിയാല്‍ ആനയും വീഴും' (പഴഞ്ചൊല്ലുകള്‍ക്കു ഇപ്പോഴും എപ്പോഴും സ്തുതി)

Friday 20 August 2010

ഭോപ്പാലില്‍ അന്ന് സംഭവിച്ചത്!!

വാര്‍ത്ത ചിത്രങ്ങള്‍ പരതുന്നതിനിടയിലാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ അതി ദാരുണമായ ചിത്രം എന്റെ ശ്രദ്ധയില്‍ പെടുന്നത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭാഗമായി ചലനമറ്റു കല്ലിനും മണ്ണിനുമിടയില്‍ പുതഞ്ഞു കിടക്കുന്ന ഒരു പിഞ്ചു പൈതല്‍. ആ മുഖത്തിന്‌ ചുറ്റുമുള്ള മണ്ണ് നീക്കുന്ന ഒരു കൈ. ആ കുഞ്ഞിന്റെ തുറന്നു പിടിച്ച വായ ഒരിറ്റു വെള്ളത്തിനായി കേഴുന്നത് പോലെ. തുറന്ന നിലയിലുള്ള കണ്ണുകള്‍ ഒരല്‍പം ദയയ്ക്കായി അപേക്ഷിക്കുന്നതു പോലെ. പണക്കൊതിയന്‍മാരുടെയും അധികാരികളുടെയും "സ്നേഹത്തിന്റെ" പുതിയ രക്തസാക്ഷിയുടെ കണ്ണുകളിലും മുഖത്തും നിറഞ്ഞിരിക്കുന്ന ഭീതി ദുഃഖം ദയ തുടങ്ങിയ വികാരങ്ങളാണ്,
ഡോമിനിക് ലാംപിയരിന്റെയും ജാവിയര്‍ മോരോയുടെയും 'ഭോപ്പാലില്‍ അന്ന് സംഭവിച്ചത് ' എന്ന കൃതി വായിക്കാന്‍ എനിക്ക്  ഉള്‍പ്രേരണ നല്‍കിയത്.   

കാല്‍ ലക്ഷത്തോളം പേരുടെ മരണത്തിനും പതിനായിരക്കനക്കിനാളുകളുടെ തീരാ ദുരിതത്തിനും ഇടയാക്കിയ ഭോപ്പാലിലെ വിഷപ്പുക തുപ്പിയ ഫാക്ടറി ഇന്നും ഏവര്‍ക്കും ദുഃഖ സ്മൃതിയാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കറുത്ത വശങ്ങളിലേക്ക് കാലങ്ങള്‍ പിറകില്‍ നിന്നും പത്മിനി എന്ന പെണ്‍കുട്ടിയോടൊപ്പം സഞ്ചരിക്കുകയാണ് കഥാകാരന്മാര്‍ ഇരുവരും. നൂറുകണക്കിന് ഗ്രാമവാസികളുടെ, കാല്പനികമാല്ലത്ത, പച്ചയായ ജീവിതങ്ങളുടെ സ്തോഭജനകമായ ദുരന്തങ്ങള്‍ സഹൃദയരുടെ കരളുലയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാതകദുരന്തത്തിനിരയായവരുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്ക്കാരമാണ് ഈ കൃതി.

അധികാരികളാല്‍ ഔദ്യോഗികമായി "സംരക്ഷിക്കപ്പെടുന്നവരെങ്കിലും" ഒറീസ്സയിലെ ചേരികള്‍ ഇന്ത്യന്‍ ഗ്രാമീണരുടെ ദുഃസ്ഥിധി മാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ അകലെയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഗ്രാമനിവാസികളുടെ ഏക ആശ്രയം തങ്ങളുടെ കൈകൊണ്ടുള്ള അധ്വാനം മാത്രമാണ്. 32  കാരനായ രത്ന നടാരും കുടുംബവും ഈ ദരിദ്ര സമൂഹത്തിലെ അംഗങ്ങളായിരുന്നു.  

അങ്ങനെയൊരിക്കല്‍ ഷീലയ്ക്ക് ഒരു തീപ്പെട്ടി കമ്പനിയിലേക്ക് മക്കള്‍ മൂന്നു പേരെയും അയയ്ക്കേണ്ടി വരുന്നു. എന്നാല്‍ അവിടുണ്ടായ അപകടത്തില്‍ ആശു മരണപ്പെടുന്നു. ഒരിക്കല്‍ മുദിലപ്പ നിവാസികള്‍ക്ക് ഗവണ്മെന്റ് 'ചാവുന്ന' പശുക്കളെയും ഒരു തുണ്ട് ഭൂമിയും കുറച്ചു വിത്തും കൊടുക്കുന്നു.  എന്നാല്‍ പശുക്കള്‍ ചാവുകയും കൃഷി, കീടങ്ങള്‍ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവയെ നശിപ്പിക്കാന്‍ 'സെവിന്‍' എന്നാ കീടനാശിനി വരുന്നു. ഇതിനുവേണ്ടി ഇന്ത്യയിലാകമാനം, മാരകമായ രാസ വിഷങ്ങള്‍ പുറത്തു വിടുന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറികള്‍ സ്ഥാപിക്കപ്പെടുന്നു. ആഗോള കുത്തക കമ്പനിയുടെ പുതിയ തന്ത്രം!ക്ഷാമം കൊണ്ട് പൊറുതിമുട്ടിയ രത്നനടാരും കുടുംബവും  മുദിലപ്പയില്‍ നിന്നും ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷന്‍ കോളനിയായ ചോളയിലേക്ക് കുടിയേറുന്നു.

അവരെയും കാത്തു ബല്‍റാം മുക്കാടം എന്നാ നന്മയുടെ പ്രതിരൂപമായ ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ തന്റെ വടി കൊണ്ടാളന്നു കുറച്ചു ഭൂമിയും വീടും രത്ന നടര്‍ക്കും കുടുംബത്തിനും നല്‍കി. ട്രെയിനുകളുടെ അലറിപ്പായുന്ന ശബ്ദം ആ റെയില്‍വേ സ്റ്റേഷന്‍ കോളനിയെ പ്രകമ്പനാം കൊള്ളിച്ചത് പത്മിനി എന്നും ഓര്‍ക്കുമായിരുന്നു. രാത്രി കടന്നു പോകാറുള്ള വണ്ടികള്‍ അവരുടെ ഉറക്കവും തട്ടിയെടുത്തു കൊണ്ടാണ് യാത്ര തുടരുക. ആ കോളനിയിലെ മിക്കവാറും ആള്‍ക്കാരും നന്മയുടെ വെള്ള അങ്കി ധരിച്ചവരായിരുന്നു. അതില്‍ പ്രധാനിയായിരുന്നു 38 -ആം വയസ്സില്‍ ക്ഷയത്തിനെയും കുഷ്ഠത്തിനെയും അതിജീവിച്ച ഗംഗറാമും ഭാര്യ ദലിമയും ദത്തു പുത്രന്‍ ദിലിപും. ഒറിയ കോളനിയിലൂടെ പാഞ്ഞു പോകുന്ന ട്രെയിനില്‍ നിന്നും എറിയപ്പെട്ട ചീത്ത ട്യുബുകള്‍ തുടങ്ങിയവ വിറ്റ് തങ്ങള്‍ക്കാവുന്ന വിധത്തില്‍ പത്മിനിയും ദിലിപും ഗോപാലും മറ്റു കുട്ടികളും തങ്ങളുടെ കുടുംബത്തെ സഹായിച്ചു പോന്നു. ഇതിനിടയില്‍ സിസ്റ്റര്‍ ഫെലിസിറ്റിയെന്ന കാരുണ്യവതിയായ ഡോക്ടര്‍ അവിടേക്ക് വരുന്നു. പോഷകക്കുറവ് ബാധിച്ച   കുട്ടികളെ അവര്‍ ചികിത്സിക്കാന്‍ തുടങ്ങി കൂടെ പത്മിനിയും. പെട്ടന്നാണ് ആ കോളനിയില്‍ ഒരു കാര്‍ബൈഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ജോലി 'ആ സുന്ദരമായ ഫാക്ടറി' പ്രദാനം ചെയ്തു. കപ്പല്‍ ചരക്കിലൂടെ സെവിന്‍ നിര്‍മ്മിക്കാനുള്ള വിഷവസ്തുക്കള്‍ ഫാക്ടറിയിലേക്ക് കടത്തുമ്പോള്‍ ഒരു എഞ്ചിനീയര്‍ പറഞ്ഞു "ആര്‍ക്കുമറിയില്ല ഇവയുടെ ഏതാനും തുള്ളികള്‍ മതി പലരുടെയും മരണത്തിനു". തുടര്‍ന്ന് കാലി മൈതാനത്തിലെ കിണറുകളിലെ വെള്ളം മലിനമാകുന്നു. അതില്‍ നിന്നും അനാരോഗ്യമായ ഗന്ധം പുറത്തേക്കു പ്രവഹിച്ചു "കാര്‍ബൈഡ് ഞങ്ങളുടെ വെള്ളത്തെ വിഷമയമാക്കി" അവര്‍ വിളിച്ചു പറഞ്ഞു . ഉടനെ മുടന്തനായ രാഹുല്‍ മുക്കടാമിനെ വിളിച്ചറിയിച്ചു. "എല്ലാ പശുക്കളും ചത്തു പോകുന്നു. അവയുടെ ശവം തിന്ന കാക്കകളും കഴുകന്മാരം അടക്കം" തുടര്‍ന്ന് കാലി മൈതാനത്തില്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നു. 

സുന്ദരമായ ഫാക്ടറിയുടെ ആദ്യത്തെ ഇരയായിത്തീര്‍ന്നു മുഹമ്മദ്‌ അഷ്‌റഫ്‌  എന്ന ഇന്ത്യന്‍ യുവാവ്. ഒരിക്കല്‍ അയാള്‍ സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ "ഫോസ്ജീന്‍" തുടങ്ങിയ മാരക വിഷങ്ങള്‍ പ്രവഹിക്കുന്ന പൈപ്പുകളുടെ കേടായ ഭാഗം നന്നാക്കാന്‍ പോയി. പെട്ടന്ന് തന്റെ കമ്പിളി കുപ്പായത്തിലേക്കു  ഫോസ്ജീന്‍ പ്രവഹിക്കുന്നതു അദ്ദേഹം കണ്ടു. അദ്ദേഹം തന്റെ മുഖാവരണം മാറ്റിയതിനാല്‍ ആ വിഷം അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് കടന്നു കൂടി. ആദ്യം അയാള്‍ക്ക്‌  അസ്വസ്ഥകളൊന്നും തോന്നിയില്ല. കുടിലമായ തരത്തിലാണ് ഫോസ്ജീന്‍ തന്റെ ഇരകളെ കൊല്ലുകയെന്നത് പാവപ്പെട്ട ആ യുവാവിനു അറിയുന്നുണ്ടായിരുന്നില്ല. ആദ്യം ആ വിഷം വല്ലാത്തൊരു സുഖം പ്രദാനം ചെയ്യും. "അദ്ദേഹം ഇത്രയും സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ല". അദ്ധേഹത്തിന്റെ ഭാര്യ സജ് ദാ ബാനോ ഓര്‍ക്കുന്നു. നര്‍മ്മദ തീരത്ത്‌ വെച്ച് പല നിറത്തിലുള്ള സ്രവങ്ങള്‍ ചര്‍ദ്ദിച്ചു അയാള്‍ ആദ്യത്തെ കാര്‍ബൈഡ് രക്തസാക്ഷിയായി.

അതേസമയം, ചോള ചേരിയില്‍ പൂര്‍ണചന്ദ്രനുദിച്ച  ആ രാത്രിയില്‍, ദിലിപിന്റെയും പത്മിനിയുടെയും വിവാഹം നിശ്ചയിക്കപ്പെട്ടു. വധൂവരന്മാര്‍ കാത്തിരുന്ന ആ വിവാഹ സുദിനം, ഒപ്പം ഒരു മഹാദുരന്തത്തിനു കൂടി സാക്ഷ്യം വഹിച്ച ആ ഞായറാഴ്ച സമാഗതമായി. വെള്ള കുതിരപ്പുറത്ത് ഒരു പേര്‍ഷ്യന്‍ രാജകുമാരനെപ്പോലെ ദിലിപ്, സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന പത്മിനിക്ക് മുന്‍പില്‍ പ്രത്യക്ഷനായി.

അന്ന് 1984 ഡിസംബര്‍ രണ്ടാം തീയ്യതി. ഫാക്ടറിയുടെ ടാങ്കുകളില്‍ 63 ടണ്‍ മീതൈല്‍ ഐസോ സയനൈറ്റ് (ഐ.എം. സി.) ഉണ്ടായിരുന്നു. ഒരു ജര്‍മന്‍ ശാസ്ത്രജ്ഞന്‍ അതിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു, "ഫാക്ടറിയുടെ മധ്യ ഭാഗത്ത് ഒരു യഥാര്‍ത്ഥ ആറ്റം ബോംബ് ". മാത്രമല്ല അന്ന് മൂന്നു സുരക്ഷാസംവിധാനങ്ങളില്‍ ഒന്ന് പോലും പ്രവര്‍ത്തന നിരതമായിരുന്നില്ല. പെട്ടന്നാണത് സംഭവിച്ചത്. ഐ.എം. സി.  നിറച്ചു വെച്ച ഗീസറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. പുഴുങ്ങിയ കാബെജിന്റെ ഗന്ധമുള്ള അതിമാരകമായ ഐ.എം. സി പുറത്തു ചാടി. ഭീകരമായ വാതക ചോര്‍ച്ചയുടെ ആരംഭമായിരുന്നു അത്. അധികാരികള്‍ കാണിച്ച അനാസ്ഥയുടെ ആദ്യഫലം അനുഭവിക്കേണ്ടി വന്നത് ജോലിക്കാരാണ്. അവര്‍ ജീവനും കൊണ്ട് വാതകത്തിനെതിരായി ഓടാന്‍ തുടങ്ങി. ഒരു ചുഴലിക്കാറ്റിനെപ്പോലെ ആ വാതകങ്ങള്‍ കാലി മൈതാനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അതെ സമയം,  കാലി മൈതാനത്ത് ദിലിപിന്റെയും പത്മിനിയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ ഭാഗമായി, രത്നാ നടാരര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോയിരുന്നു. കാലി മൈതാനത്ത് മരണം ആഞ്ഞടിക്കാന്‍ പോവുകയാണെന്ന് മണത്തറിഞ്ഞ, ബല്‍റാം മുക്കടാം ഇങ്ങനെ വിളിച്ചു പറഞ്ഞു; "എല്ലാവരും രക്ഷപ്പെടൂ.....അപകടം". വിവാഹ വിരുന്നുകാര്‍ പരക്കം പായാന്‍ തുടങ്ങി.

ഹൈഡ്രോ സയനെറ്റ് അമ്ലം വഹിച്ചു കൊണ്ടുള്ള വാതകം പാല്‍ക്കാരന്‍ ബബ്ലു ബായിയേയും കുടുംബത്തിനെയും കൊന്നു കളഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത കൂരയില്‍ കിടന്നുറങ്ങുകയായിരുന്ന മിഡ്‌ വൈഫ്  പ്രേമ ഭായിയെയും,  പേരമകളുടെ വിവാഹം സ്വപ്നം കണ്ടു കിടന്നിരുന്ന പ്രൊദീപിനെയും ശുണ്ഡയെയും അത് കശാപ്പു ചെയ്തു. വരനായ ദിലിപിനെ പുറത്തേറ്റിവന്ന കുതിര പച്ച സ്രവം ചര്‍ദ്ദിച്ചു മരണമടഞ്ഞു. നനഞ്ഞ ടൌവ്വല്‍ മൂക്കില്‍ കെട്ടി ഡോ. സര്‍ക്കാര്‍ ഒരു പാട് പേരെ മരണത്തിന്റെ അഴിയാക്കുരുക്കില്‍ നിന്നും രക്ഷപ്പെടുത്തി. അത് അദ്ദേഹത്തിനു സമ്മാനിച്ച ശ്വാസകോശ സംബന്ധമായ മാരകമായ അസുഖങ്ങള്‍ മൂലം ഇന്നദ്ദേഹം നരകിച്ചു കഴിയുകയാണ്. റെയില്‍വേ സ്റെഷനിലേക്ക് നീങ്ങിയ വിഷച്ചുഴലി അതിനകം രത്ന നാടാരുടെ ശ്വാസത്തെ ഊറ്റിക്കുടിച്ചിരുന്നു. അവിടെ സ്റേഷന്‍ മാസ്റ്റരായിരുന്ന ശര്‍മ ഭോപ്പാല്‍ റെയില്‍വേ സ്റ്റെഷനിലേക്ക് വന്നു കൊണ്ടിരുന്ന തീവണ്ടിയെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചു രക്ഷിക്കാനായി ഓടിനടന്നു. ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച അദ്ദേഹം ഇന്ന് ഏകദേശം പൂര്‍ണ വൈകല്യമുള്ള ആളായി തീര്‍ന്നിരിക്കുന്നു. ആശുപത്രിയിലെത്തിയ പതിനായിരങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും തങ്ങളുടെ ജീവന്‍ കളയേണ്ടതായി  വന്നു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വലിയൊരു കുഴിയിലിട്ടു മൂടുമ്പോഴാണ് ഒരാള്‍ വിളിച്ചു പറഞ്ഞത്, " ഇവള്‍ മരിച്ചിട്ടില്ല" എന്ന്. അത് പത്മിനിയായിരുന്നു.

പത്മിനിയെത്തേടിയലഞ്ഞ ദിലിപിനു അവളെ തിരിച്ചു കിട്ടി.  ഒടുവില്‍ കൃഷിക്കാരായി തന്നെ കഴിഞ്ഞു കൂടുന്ന അവര്‍ക്ക് ഒരാള്‍ കൃഷിയിടത്തില്‍ തളിക്കാനായി ഒരു പാക്കറ്റ് നല്‍കി. ഒരു പാട് പേരുടെ ജീവന്‍ കവര്‍ന്നെടുത്ത സെവിന്‍ എന്നാ കാര്‍ബൈഡ് കീടനാശിനിയായിരുന്നു അത്!!

ഈ സത്യാന്വേഷണത്തില്‍ എന്റെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു കഥാ പാത്രമാണ് സജ് ദാ ബാനോ. കാര്‍ബൈഡ് ഫാക്ടറിയുടെ ആദ്യയിരയായി  ത്തീര്‍ന്ന മുഹമ്മദ്‌ അഷ്റഫിന്റെ വിധവ. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞു തന്റെ രണ്ടു മക്കളോടൊപ്പം ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ വരികയായിരുന്നു അവര്‍. ശര്‍മ്മയുടെ അറിയിപ്പ് കേള്‍ക്കാതെ ഭോപ്പാല്‍ സ്റ്റേഷനില്‍ ഇറങ്ങിയ അവരുടെ മൂത്ത പുത്രന്‍ അവിടെ ത്തന്നെ മരിച്ചു വീണു. നിര്‍ഭാഗ്യം മൂലം തന്റെ പാതിജീവനെ ഭോപ്പാല്‍ കാര്‍ബൈഡ് ഫാക്ടറിക്ക് സമര്‍പ്പിച്ച സജ് ദാ ഇന്നും സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

ഇതുപോലെ ദുരന്തത്തിനു ഇരയായവരില്‍ പലരും സമൂഹത്തില്‍ കാര്‍ബൈഡ് രക്തസാക്ഷികളായി തീര്‍ന്നിരിക്കുകയാണ് ഇന്ന്. ഭോപ്പാല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി, ഇപ്പോഴും മരിച്ചതിനൊക്കും വിധം ജീവിച്ചിരിക്കുന്നവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഈ കൃതി എന്റെ ഹൃദയത്തെയെന്ന പോലെ ഏതു വായനക്കാരന്റെയും മനസ്സിനെ പിടിച്ചു കുലുക്കും എന്ന്  ഉറപ്പാണ്. ഒരുപാട് ജീവിതങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയ കാര്‍ബൈഡ് ഫാക്ടറിയെ ഒരു നടുക്കത്തോടെയല്ലാതെ ഈ കൃതിവായിച്ചു കഴിയുമ്പോള്‍ ആര്‍ക്കും ഓര്‍ക്കാന്‍ കഴിയില്ല. മണ്ണും ജലവും വായുവും ഒരുപോലെ മലിനമാക്കിയ ഭോപ്പാല്‍ ദുരന്തം മനുഷ്യ സമൂഹത്തിനു ഒരു മുന്നറിയിപ്പാണ്. മനുഷ്യന്റെ പണത്തോടുള്ള ആര്‍ത്തിയെ, വിവേക ശൂന്യതയെ പഴി പറഞ്ഞിരുന്നാല്‍ മതിയോ നാം?

Thursday 10 June 2010

പരിസ്ഥിതി ദിനപ്രസംഗം.


പരിസ്ഥിതി ദിനത്തിന് ഞാന്‍ സ്കൂളില്‍ നടത്തിയ പ്രസംഗം.

Respected dignitaries on the dias, and my dear friends,
Today; 5th June, we assembled here as a part of the world environmental day and this year is celebrated as the biodiversity year. On this great occasion I would like to share you something about some environmental issues now we are facing.
We know that a branch of UNO (united national organization) WWF (world wide fund for nature and natural resources) is celebrating the world environmental day for aware the people about the importance of the environment and nature. But now what can we see around us? The hills of plastics and other wastes, the anger of the summer….where is the forest now? The increasing of deforestation is vanishing the forests from the world.  Now I would like to remember you the words of great Malayalam poet K. Ayyappa panikkar that is
കാടെവിടെ മക്കളെ
വീടെവിടെ മക്കളെ
കാട്ടുപുല്‍തകിടിയുടെ 
വേരെവിടെ മക്കളെ
 He is asking to the society, the whole human being where’s the forest?.. the question of our mother nature.  Now the  policy of the human beings is to bring, use and throw.Because of this, the plastics are laying on the soil and it is not allowing the water to pass through the soil. The plasticide from the plastics will dissolve in the water and it may cause many dangerous disease like cancer. And when the plastics are burned there will produce a dangerous gas called dioxin. It can burn or kill even a child in the stomach of a pregnant lady. And may cause dangerous disease like cancer and something more than that. The dioxin will pollute soil, air and also water. The other main problem is global warming. The increasing of carbon dioxide due to deforestation will make the atmosphere very hot. And it will melt the ice burgs in Antarctica and cause terrible flood. The CFC from the devices like refrigerator and AC will destroy the Ozone layer and UV rays will pass though the hole in the ozone layer. And the excess use of motor vehicles will increase the amount of carbon monoxide in the atmosphere. And other main problem is sand mining, soil erosion ….the huge factories are emitting dangerous gases and may cause the destruction of nature and also the entire human society. The main example for it is the Bhopal tragedy. The dangerous gas Mithel issosayenite emitted from the “beautifull factory” in the Bhopal caused the death of more than 50,000 peoples and gifted more than 10,000  people dangerous disease. Mainly it polluted the air in a very big amount. The interference of the men in the environment adversely effect the human beings at last. But the human beings are not realizing the truth.
So that the amount of motor vehicles must be controlled and the cutting of trees tremendously must be banned. And I remember you that the Earth is not a gift for us from the ancestors; we borrowed it from the future, the new coming generation. In this day we want to take a pledge that we will conserve our nature. With remembering 2010’s UNO’s message “many species, one planet, one future” I would like to conclude my words. 
Thanks                                                                                                                                                     

Wednesday 26 May 2010

എന്മകജെ - വിഷമഴയുടെ നാട്ടില്‍


1945 ഓഗസ്റ്റ്‌ ആറിനു ലിറ്റില്‍ ബോയ്‌ എന്ന അണുബോംബ്‌  ജപ്പാനിലെ ഹിരോഷിമയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷനേരംകൊണ്ട്  നീരാവിയാക്കി. ആ അസുരവിത്തിന്റെ ദുരിത ഫലങ്ങള്‍ ഇന്നും അവിടുത്തെ സാധുജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ദൈവത്തിന്റെ  സ്വന്തം നാടായ കേരളത്തിലും ഇത്തരമോരവസ്ഥ ഉണ്ടായി. നന്മയുടെ പ്രതിരൂപമായ മലയാളികളുടെ 'ലീലാവിലാസങ്ങള്‍!!'. കാസര്‍ഗോഡിലെ സ്വര്‍ഗ്ഗ,എന്മകജെ തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന  കശുവണ്ടിത്തോട്ടങ്ങളുടെ ഉത്പാദന വര്‍ദ്ധനവിനായി എ൯ഡോസൾഫാ൯ എന്ന മാരകവിഷമായ കീടനാശിനി വര്‍ഷിച്ചു.


അണുബോംബിന്റെ പ്രതിപുരുഷനെപ്പോലെയാണ് എ൯ഡോസൾഫാ൯ എന്ന വിഷമഴ ഇവിടങ്ങളില്‍ ദുരിതം വിതച്ചത്. ഇന്നും ആ വിഷമഴയുടെ ദുരിദത്തിന്റെ കുന്നു കയറുകയാണ് അവിടങ്ങളിലെ സാധു ജനങ്ങള്‍. തല മാത്രം വളര്‍ന്നവര്‍,ദേഹം മുഴുവന്‍ പുണ്ണ് പേറി നടക്കുന്നവര്‍,അന്ധര്‍,മൂകര്‍,ബധിരര്‍,മാനസിക  വൈകല്യങ്ങള്‍ പിടിപെട്ടവര്‍ ഇന്നും കേരളത്തിന്റെ ഇളയ പുത്രനായ കാസര്‍ഗോടിന്റെ മുഖം വികൃതമാക്കുന്നു. തീരാ വേദനകള്‍ തിന്നു നരകിച്ചു പുഴുക്കുന്ന,കണ്ണീര്‍കയത്തില്‍ മുങ്ങി കണ്ണുനീരിന്റെ ഉപ്പു രസം മാത്രം രുചിച്ച
ഇവരുടെ കദനകഥ വിവരിക്കുകയാണ് അംബികാസുതന്‍ മങ്ങാട്  'എന്മകജെ' എന്ന പുസ്തകത്തില്‍ ചെയ്യുന്നത്. മനുഷ്യന്റെ ക്രൂരമായ കടന്നുകയറ്റങ്ങള്‍ മൂലം നിലവിളിക്കുന്നവരെ ചിത്രീകരിക്കുകയാണ് എന്മകജെ എന്ന ഈ കൃതി.


ഹനുമാന്‍ ഹൃദയം പിളര്‍ന്നു ശ്രീരാമനെയും സീതയേയും കാട്ടിയ പോലെ, കാസര്‍ഗോഡിന്റെ ആത്മാവിന്റെ വ്രണമായഎ൯ഡോസൾഫാ൯ ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുകയാണ് ഈ കൃതി. കഥപാത്രങ്ങളുടെ പേരോ ഊരോ വെളിപ്പെടുത്താതെ ആദ്യമേ കഥയിലേക്ക് കടക്കുകയാണ് കഥാകൃത്ത്. ഒരു കുന്നിന്റെ മുകളില്‍ മനുഷ്യ കുലത്തെ വെറുത്ത് കഴിയുന്ന പുരുഷനിലും സ്ത്രീയിലും ഈ ദുരന്ത കഥ തുടങ്ങുന്നു.


ചതിയും വഞ്ചനയും നിറഞ്ഞ ഇരുണ്ട മനുഷ്യകുലത്തില്‍ നിന്നും ഒളിച്ചോടിയവരാണ് ഇരുവരും. എന്നാല്‍ ഒരു ദിവസം സ്ത്രീ ഒരു കുഞ്ഞിനേയും എടുത്തുകൊണ്ടു വരുന്നു. ഇരുളടഞ്ഞ മനുഷ്യന്റെ മനസ്സിലേക്ക് ഒരു നുറുങ്ങു വെട്ടവുമായി ആ കുഞ്ഞ് കടന്നു വരുകയാണ്. എന്നാലാദ്യം പുരുഷന്‍ കുഞ്ഞിനെ നികൃഷ്ടജീവിയായിക്കണ്ട്‌ സ്ത്രീയുമായി  തെറ്റിപ്പിരിയുകയും പിന്നീട് തിരിച്ചു വരികയും ചെയ്യുന്നു. എന്നാല്‍ കുഞ്ഞിന്റെ  വൈകല്യങ്ങള്‍ കണ്ടതോടെ അതുവരെ മനസ്സിന്റെ ഏതോ മൂലയില്‍ ഒളിഞ്ഞിരുന്ന പുരുഷന്റെ സഹതാപം പുറത്തു ചാടുന്നു. അതിനു കാരണം ചിരിക്കാത്ത ആ കുഞ്ഞിനു തൊണ്ട കീറിയിട്ടുണ്ടായിരുന്നില്ല,മുടി നരച്ചിരുന്നു,ദേഹമാകട്ടെ കാണാന്‍ അറപ്പുളവാക്കുന്ന പുണ്ണുകളും. തുടര്‍ന്ന് കുഞ്ഞിനെ പഞ്ചി എന്ന ആദിവാസി മൂപ്പന്‍ ചികിത്സിക്കുന്നു. ആ വൃദ്ധന്റെ വാക്കുകളില്‍ നിന്നാണ്  അതൊരു സാധാരണ കുഞ്ഞല്ലെന്നും എഴുവയസ്സു പ്രായമുള്ള കുട്ടിയാണെന്നും അസുഖം പനച്ചിയുടെ പരിധില്‍  നില്‍ക്കുന്നതല്ലെന്നും ഇരുവരും അറിയുന്നത്. അത് എന്‍ഡോസള്‍ഫാന്റെ പരിണത ഫലമാണെന്നൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ആ നിഷ്കളങ്കനായ മനുഷ്യന്‍ നല്‍കിയ വാഖ്യാനം ഇങ്ങനെ " ഇത് ബാലീന്ദ്ര കാളിയുടെ ശാപം. ഇങ്ങനത്തോര് ഈട പാടുണ്ട്. " വീണ്ടും കുഞ്ഞിനോട് വെറുപ്പ്‌ തോന്നിയ പുരുഷന്‍ വീട്ടില്‍ നിന്ന് പോവുകയും സംസാരിക്കുന്ന ഗുഹക്കുള്ളില്‍ കടക്കുകയും ചെയ്യുന്നു. അവരുടെ ഓര്‍മ്മച്ചെപ്പു  തുറക്കാനായി ഒരു വഴിയൊരുങ്ങുകയായിരുന്നു. താന്‍ നീലകണ്ഠനാണെന്ന് പുരുഷന്‍ ഗുഹയോടും ദേവയാനിയാണ് താന്‍ എന്ന് സ്ത്രീ കണ്ണാടിയോടും വെളിപ്പെടുത്തുന്നു.


സ്വന്തം ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ടു വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞവളാണ്  ദേവയാനി. എന്നാല്‍ സ്വന്തം ജീവന്‍ പോലും ത്യജിച്ചു സമൂഹത്തിന്റെ താഴെ കിടയിലുള്ളവരെ, കുഷ്ഠ രോഗികളെ, വേശ്യകളെ ചികിത്സിച്ചു അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുത്ത് നന്മയുടെ കാവലാളായി ജീവിച്ചയാളാണ്  നീലകണ്ഠന്‍.എന്നാല്‍ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് ക്രൂരമായി മര്‍ദ്ധിക്കപ്പെടുന്ന അയാള്‍ മനുഷ്യലോകത്തെ  വെറുക്കുകയും ദേവയാനിയോട് ഗര്‍ഭപാത്രമുപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പിന്നെ ഇരുവരും കാട്ടില്‍ പോയി  സന്ന്യാസികളായി മാറുന്നു.


തുടര്‍ന്ന് ദേവയാനി പിണങ്ങിപ്പോയ നീലകണ്ഠനെ വിളിച്ചു കൊണ്ട് വരികയും അയാള്‍ കുഞ്ഞിനെ സ്നേഹിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഒരിക്കല്‍ നീലകണ്ഠന്‍ പഞ്ചിയോടൊപ്പം കൊടാങ്കിരി കുന്നിന്റെ മുകളിലേക്ക് പോയി. അവിടെ വെച്ച് പല ഐതിഹ്യ കഥകളും പറയുന്നതിനിടയില്‍ സ്വര്‍ഗതുല്യമായ 'സ്വര്‍ഗയില്‍' സംഭവിച്ച നരകതുല്യമായ പല പരിവര്‍ത്തനങ്ങളെക്കുറിച്ചും പനച്ചി പറയുകയുണ്ടായി. അങ്ങനെ പഞ്ചിയോടൊപ്പം പല വീടുകളിലും കയറിയിറങ്ങുന്ന നീലകണ്ഠന്റെ മനസ്സ് വല്ലാതെ ഉലയുകയും ഈ ദുരിതങ്ങളുടെ മൂലകാരണം കണ്ടു പിടിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പുതിയ തലമുറയുടെ ചീഞ്ഞപുണ്ണുകള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ക്കുമോപ്പം ജീര്‍ണിച്ച അന്ധവിശ്വാസങ്ങളും സത്യസന്ധതയുടെ പ്രതിബിംബമായ ആ പച്ചമനുഷ്യരില്‍ ദൃശ്യമായിരുന്നു. ഒരിക്കല്‍ നീലകണ്ഠനും ദേവയാനിയും കുഞ്ഞിനേയും കൂട്ടി ആ ഓണംകേറാമൂലയിലെ ഏക ഡോക്ടര്‍ആയ  അരുണിന്റടുത്തു പോകുന്നു. അവിടെയും അവര്‍ വിചിത്രരോഗം ബാധിച്ച വാനരതുല്യനായ  ഒരു ശിശുവിനെ കാണുന്നു. ഇതുപോലെ വിചിത്ര രോഗം ബാധിച്ച ഒരുപാടുപേര്‍ അവിടുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ ഈ ദുരന്തം ഏതോ ഒരു വിഷം മൂലമാണ് ഉണ്ടാകുന്നത്  എന്നാണ്. സ്വര്‍ഗത്തെ നരകതുല്യമാക്കാന്‍ പ്രാപ്തിയുള്ള ഒരു വിഷം. ആ പ്രദേശത്തെ തേനീച്ച കര്‍ഷകരുടെ മുഴുവന്‍ തേനീച്ചയും ചത്തുപോകുന്നു. തുടര്‍ന്ന് അവിടത്തെ ജനങ്ങള്‍ മധുരത്തെ കയ്പാക്കി മാറ്റിയ, സ്വര്‍ഗത്തെ നരകമാക്കി മാറ്റിയ ആ വിഷത്തെ കണ്ടു പിടിക്കാന്‍ ഒരു മീറ്റിംഗ് കൂടുന്നു. അതില്‍ ഒരംഗമായി നീലകണ്ഠനും ഉണ്ടായിരുന്നു. അതില്‍ അവര്‍ എ൯ഡോസൾഫാ൯ എന്ന മാരകവിഷത്തെ കണ്ടുപിടിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിന്റെ അതിശക്തമായ കാറ്റ് സ്വര്‍ഗയിലും എന്മകജെയിലും ആഞ്ഞടിക്കുന്നു. ഇതിനോടനുബന്ധിച്ച്  അവര്‍ ഒരു നേതാവിനെ കാണുന്നു. എന്നാല്‍ നിഷ്കളങ്കരായ ആ ജനങ്ങളുടെ സത്യസന്ധതയെ അധികാരികള്‍ ചൂഷണം ചെയ്യുകയാണെന്ന്  മനസ്സിലായി. തുടര്‍ന്ന് നീലകണ്ഠന്റെ നേതൃത്വത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലേക്ക് ജനങ്ങള്‍ പോവുകയും കാളകൂട വിഷം പെയ്യിക്കുന്ന ഹെലിക്കോപ്ടർ കത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ആയിടക്കു ദേവയാനിക്കും നീലകണ്ഠനും ലഭിച്ച പരീക്ഷിത്ത് എന്ന കുഞ്ഞു മരിക്കുന്നു. അവര്‍ എ൯ഡോസൾഫാന്റെ പുതിയ രക്തസാക്ഷിയുടെ ജഡം പേറി കശുമാവിന്‍ തോട്ടങ്ങളിലേക്ക് പോയി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നു. ഈയിടക്കാണ് എ൯ഡോസൾഫാനെതിരെ ശക്തമായി പോരാടുന്ന ജയചന്ദ്രന്‍ എന്ന യുവാവ്‌ രംഗപ്രവേശനം ചെയ്യുന്നത്. ജയചന്ദ്രന്‍ നീലകണ്ഠനെ എ൯ഡോസൾഫാനെതിരെ സമരം ചെയ്യുന്ന ലീലാകുമാരി എന്ന അധ്യാപികയുടെ അടുത്ത്  കൊണ്ട് പോകുന്നു. എ൯ഡോസൾഫാനെതിരെ ശക്തമായി പോരാടുന്ന ജയചന്ദ്രനെയും നീലകണ്ഠനെയും നേതാവ് തല്ലി ചതയ്ക്കുകയും ജയചന്ദ്രനെ കൊല്ലുകയും ചെയ്യുന്നു. നീതിക്കുവേണ്ടി പോരടിയതിനു അധികാരികള്‍ കൊടുത്ത ശിക്ഷ!തുടര്‍ന്ന് നീലകണ്ഠനെയും ദേവയാനിയും നേതാവ് പലരീതിയിലും പീഡിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ ഉന്നത പദവിയിലിരുന്നു സഹോദരങ്ങളെ കൊന്നൊടുക്കിയ നേതാവ് സര്‍പവിഷം തീണ്ടി മരിക്കുന്നു. ദേവയാനിയും നീലകണ്ഠനും ഒടുവില്‍ സംസാരിക്കുന്ന ഗുഹയ്ക്കുള്ളില്‍ അഭയം പ്രാപിക്കുന്നു.


അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ക്കായി തെരുവ് നായകളെ പോലെ കടിപിടി കൂടുന്ന, ഇന്നും ഉന്നത പദവിയിലിരിക്കുന്ന അധികാരികള്‍ക്കെതിരെ രോഷം കൊള്ളുകയാണ് അംബികാസുതന്‍ മങ്ങാട്  'എന്മകജെ' എന്ന തന്റെ പുതിയ നോവലില്‍ ചെയ്യുന്നത്. പച്ചനോട്ടുകള്‍ക്കുവേണ്ടി സഹോദരങ്ങളെ വിഷം കൊടുത്തു കൊല്ലുന്ന മാനവരുടെ പുതിയ മുഖത്തിനെതിരെ സമരം ചെയ്യുകയാണ് ഈ കൃതി. അധികാരത്തിനായി അനീതിയുടെ പടുകുഴികള്‍ ചാടികടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളില്‍  നിമിഷം പ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിനു വെയ്ക്കുന്ന റീത്താണ് എന്മകജെ എന്ന ഈ പുസ്തകം. എ൯ഡോസൾഫാന്റെ പരിണിതഫലങ്ങളുടെ കയ്പുനീര്‍ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ നിലവിളിയാണ് ഈപുസ്തകത്തില്‍ മുഴങ്ങുന്നത്. ഹൃദയേഭദകമായ വേദനയോടെ ഈ കൃതി വായിക്കുമ്പോള്‍ മനസ്സിന്റെ ആഴത്തില്‍ അധികാരികളുടെ അനീതിക്കെതിരെ ഒരു ചെടി വളര്‍ന്നു വരുന്നത്  സഹൃദയര്‍ക്ക് അനുഭവിക്കാം.

Saturday 13 March 2010

മേഡം ക്യുറി: ശാസ്ത്രലോകത്തെ അത്ഭുത വനിത



ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ മഹാ ശാസ്ത്രജ്ഞന്മാര്‍ മേരി സ്ക്ലോഡോവ്സ്കാ ക്യുറിയെക്കുറിച്ച് ഇങ്ങനെ കൊത്തിവെച്ചു; "A TRUELY REMARKABLE IN THE HISTORY OF SCIENCE" .
ശാസ്ത്ര ലോകത്തെ ആകമാനം വിറപ്പിച്ച അത്ഭുത വനിതാപ്രതിഭയെ കുറിച്ച് ശ്രീമതി സിന്ധു എസ് നായര്‍ രചിച്ച അതിമനോഹരമായ ഒരു പുസ്തകമാണ് മേഡം ക്യുറി. ഒരുനാള്‍ വിശപ്പ്‌ സഹിക്കാതെ തളര്‍ന്നു വീണ മേഡം ക്യുറി,പിന്നീടൊരുനാള്‍ ശാസ്ത്ര ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു എന്നത് ഒരു പക്ഷെ ഏവര്‍ക്കും അവിശ്വസിനീയമായ കാര്യമായിരിക്കാം. ജീവിതത്തില്‍ കൊത്തിവെച്ച ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത കഠിന പ്രയത്നവും നിശ്ചയദാര്‍ഡ്യവും അവരെ ശാസ്ത്രത്തിന്റെ രക്ഷകയാക്കി.

അത്യുത്തമ
നേട്ടത്തിന്റെയും, വിനയത്തിന്റെയും, മഹത്വത്തിന്റെയും മാതൃകയാണ് മേരി പിയറി ദമ്പതികള്‍. തളരാത്ത മനസ്സുമായി ചോര്‍ന്നൊലിച്ച "പരീക്ഷണ ശാലയില്‍" അവള്‍ അധ്വാനിക്കുമ്പോള്‍ പ്രിയതമക്ക് കൂട്ടായി ഉപദേശങ്ങളൊടെ പിയറി ക്യുറി എന്ന മഹാനായ ശാസ്ത്രജ്ഞനമുണ്ടായിരുന്നു. ഭാവി തലമുറയ്ക്ക് വേണ്ടി ജീവന്‍ തന്നെ ഹോമിച്ച ഒരു പ്രതിഭയായിരുന്നു മേരി ക്യുറി.പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രവികാസ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കണ്ടുപിടിത്തമാണ് റേഡിയം.ഇതിനായി തന്റെ ജീവിതം മുഴുവന്‍ അര്‍പ്പിച്ച മേരിയുടെ അര്‍പ്പണ ബോധത്തിന്റെ ഫലമായാണ്‌ റേഡിയം എന്ന അത്ഭുത മൂലകം പിറവിയെടുത്തത്.യൂറോപ്പ് ഭൂഖണ്ടത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത,നോബല്‍ സമ്മാനം നേടുന്ന പ്രഥമ വനിത,രണ്ടു പ്രാവശ്യം രണ്ടു വിഷയങ്ങള്‍ക്കായി നോബല്‍ സമ്മാനം നേടുന്ന പ്രഥമ വനിത,തുടങ്ങിയ അത്യപൂര്‍വമായ നേട്ടങ്ങള്‍ക്ക്‌ ഉടമയായിരുന്നു റേഡിയത്തിന്റെയും പൊളൊനിയത്തിന്റെയും മാതാവ്‌ .
1867 നവംബര്‍ 7
ന്‌ പോളണ്ടിലെ കുലീനമായ ഒരു കുടുംബത്തിലാണ് മരിയ സ്ക്ലോടോവ്സ്കാ എന്ന മേരി ക്യുറി ജനിച്ചത്‌. പിതാവ് വ്ളാദിസ്ലാവ് സ്ക്ലോടോവ്സ്കാ. മാതാവ്‌ ബ്രോണിസ്ല സ്ക്ലോടോവ്സ്കാ. ഏറ്റവും ഇളയതും അഞ്ചാമത്തെ കുട്ടിയുമായ മരിയയുടെ ജനനം മാഡം സ്ക്ലോടോവ്സ്കായുടെ ആരോഗ്യം പാടെ തകര്‍ത്തു.1876 ല്‍ വിഷജ്വരം ബാധിച്ച് മേരിയുടെ മൂത്ത സഹോദരി സോസിയ മരണമടഞ്ഞു. എന്നാല്‍ ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പേ മറ്റോന്ന് അവരെ തേടിയെത്തി. രണ്ടു വര്‍ഷം കഴിഞ്ഞ് 1878 ല്‍ ക്ഷയരോഗം മൂര്‍ചിച്ചു മാഡം സ്ക്ലോടോവ്സ്കയും മരണമടഞ്ഞു. രണ്ടു ദുരന്തങ്ങളും അവള്‍ക്കേല്പിച്ചത് നഷ്ടങ്ങളുടെ കനത്ത ആഘാതമായിരുന്നു. ബ്രോണിയ, ഹെലെന്‍, ജോസഫ്‌, മേരി, അച്ഛന്‍ വ്ളാദിസ്ലാവ് സ്ക്ലോടോവ്സ്കാ ഇത്രയും പേരടുങ്ങുന്നവരായി സ്ക്ലോടോവ്സ്കാ കുടുംബം ചുരുങ്ങി. അമ്മയുടെ മരണശേഷം അച്ഛന്റെ ജോലിയും നഷ്ട്ടപ്പെട്ടു. തുടര്‍ന്നവര്‍ ദാരിദ്രത്തിന്റെ കയത്തിലേക്ക് തെന്നി വീണു. പഠിക്കാനുള്ള മോഹത്തോടെ മേരി ജോലിക്ക് പോയി. ബ്രോണിയ പാരിസ്സിലക്ക് പഠിക്കാന്‍ പോവുകയും ചെയ്തു. പിന്നീട് ബ്രോണിയ ഒരു ഡോക്ടറെ വിവാഹം കഴിച്ചു. തുടര്‍ന്ന് അവരുടെ ക്ഷണപ്രകാരം മേരി പാരിസിലേക്ക് യാത്രയായി. ചേച്ചി ബ്രോണിയയുടെ കൂടെ താമസിച്ച മേരി അവിടത്തെ സന്തോഷവും മറ്റും തന്റെ പഠനത്തിനു വിലങ്ങാവും എന്ന് കണ്ട് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. പിന്നീട് കടക്കെണിയില്‍ വലയുന്ന അച്ഛനെ അധികം ബുദ്ധിമുട്ടിക്കില്ലെന്നു തീരുമാനിച്ച് തന്റെ ഒരു ദിവസത്തെ ഭക്ഷണം കുറച്ചു ചെറിപ്പഴങ്ങളായി ചുരുക്കി. പുസ്തകങ്ങളുടെ ഓരോ താളും കാര്‍ന്നു തിന്നുകൊണ്ട്‌ വിജ്ഞാനത്തിന്റെ സാഗരത്തിലേക്ക് വിശപ്പും ദാഹവും മറന്നു ആഴ്ന്നിറങ്ങി. സ്വയം ജോലി ചെയ്തു ആരെയും കഷ്ടപെടുത്താതെ ജീവിക്കാന്‍ ആഗ്രഹിച്ച മേരി ബിരുദാനന്ദ ബിരുദം കരസ്ഥമാക്കിയത് തനിക്കേറ്റവും പ്രിയപ്പെട്ട അച്ഛനോട് പോലും പറയാതെയാണ്. അങ്ങനെ ഒരിക്കല്‍ മേരിയും പിയറിയും തമ്മില്‍ കാണാന്‍ ഇടയായി. 1895 ജൂലൈ 26 മേരിയുടെയും, ഒപ്പം ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ ദിനമായിരുന്നു. വെറും ഒപ്പുവയ്ക്കലിലൂടെ മറ്റു കോലാഹലങ്ങളില്ലാതെ അന്ന് ക്യുറി ദമ്പതിമാര്‍ ഉണ്ടായി. മേരിയുടെ ബുദ്ധിയില്‍ എന്നും അത്ഭുതപ്പെട്ടിരുന്ന പിയറി അവള്‍ക്കു തങ്ങും തണലുമായി തന്റെ ജീവിതാന്ത്യം വരെ നിലകൊണ്ടു.

വിവാഹത്തിന് ശേഷം ഡോക്റ്ററേറ്റ് ലക്ഷ്യമാക്കി മേരി റേഡിയോ ആക്ടിവതയെ കുറിച്ച് പഠനംനടത്താന്‍ തുടങ്ങി. അതിന്റെ ഫലമായി കഠിനപ്രയത്നത്തിലൂടെ പ്ലീച് ബെഡില്‍ നിന്നും അയിര്തിരിച്ച് പൊളോണിയവും അതിനെക്കാള്‍ നൂറിരട്ടി റേഡിയോ ആക്ടിവതയുള്ള റേഡിയവും ക്യുറി
ദമ്പതികള്‍ കണ്ടെത്തി. ശാസ്ത്രലോകത്തെ ആകമാനം അത്ഭുതപ്പെടുത്തിയ കണ്ടുപിടിത്തത്തെ തുടര്‍ന്ന് നോബല്‍ സമ്മാനം ഇരുവരെയും തേടിയെത്തി. റേഡിയേഷന്‍ മൂലം കൈ മുഴുവന്‍വ്രണവുമായി ഒരസ്ഥികൂടത്തെ പോലെ നടന്നകലുന്ന പിയറിക്യുറിയെ സുഹൃത്തുക്കള്‍ ദു
:ത്തോടെയും ആദരവോടെയും നോക്കി കണ്ടു. മേരിയുടെ അവസ്ഥയും ഭിന്നമായിരുന്നില്ല. ഒരിക്കല്‍ മേരിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ കണ്ടത് ചറപറന്ന മുടിയുമായിപണിയെടുക്കുന്ന ഒരു സ്ത്രീയെയാണ്. വേലക്കരിയാണെന്നാണ് ലേഖകന്‍ അവരെ കണ്ടു വിചാരിച്ചത്. എളിമയുടെ മൂര്‍ത്തി ഭാവമാണ് മേരി എന്ന് സന്ദര്‍ഭം തെളിയിക്കുന്നു.

ഒരു ദുരന്തം കുതിരവണ്ടിയുടെ രൂപത്തില്‍ വന്നു പിയറിയുടെ ജീവന്‍ തട്ടിയെടുത്തു. അങ്ങനെ 1906 ല്‍ മഹാപ്രതിഭ മരണമടഞ്ഞു. തുടര്‍ന്ന് പ്രജ്ഞ നഷ്ട്ടപ്പെട്ടവളെ പോലെയായി മേരി. എന്നാല്‍ഒരാശ്വാസമെന്നവണ്ണം മറ്റൊരു പരീക്ഷണത്തിനും മേരിക്ക് നോബല്‍ സമ്മാനം ലഭിച്ചു. മൂത്തമകള്‍
റീന്‍ ക്യുറി അമ്മയുടെ പാത പിന്തുടര്‍ന്നപ്പോള്‍ ഇളയ മകള്‍ ഈവ് ക്യുറി പേരെടുത്തത്സംഗീതത്തിലും സൗന്ദര്യത്തിലും എഴുത്തിലുമായിരുന്നു. ഒരായുസ്സ് മുഴുവന്‍ റേഡിയേഷന്‍ ഏറ്റുവാങ്ങിഒടുവില്‍ രക്താര്‍ബുദത്തിനും'ഉടമയായി' 1934 ജൂലായി 4 ന്‌ ശാസ്ത്രലോകത്തെ ആകമാനം പ്രകമ്പനംകൊള്ളിച്ച അത്ഭുതവനിത യാത്രയായി.

ശാസ്ത്രത്തിനൊപ്പം അതിന്റെ വേദനകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ മേരി ക്യുറിക്ക് എന്നുംകഴിഞ്ഞിരുന്നു.ആഹ്ലാദത്തിന്റെ മധുരവും,കണ്ണീരിന്റെ ഉപ്പും,സാഹസികതയുടെ എരിവും കലര്‍ന്ന മരിയ സ്ക്ലോടോവ്സ്കാ ക്യുറിയുടെ ജീവിത കഥ ഏതൊരു കുട്ടിക്കും പ്രചോദനവും,ഉള്‍ക്കാഴ്ചയും
ലക്ഷ്യബോധവും പകരുന്നതാണ്.

Friday 15 January 2010

ഒരു 'മഹത്തായ' യാത്ര!!

പൊതുവേ ഞാന്‍ ഏറ്റവും വെറുക്കുന്നതില്‍ ഒന്നാണല്ലോ ബസ്‌ യാത്രകള്‍. പ്രത്യേകിച്ച്
വിരസതയും ദൈര്‍ഘ്യവും ഏറിയ യാത്രകള്‍. ഇരിക്കാന്‍ സീറ്റ്കൂടി കിട്ടിയില്ലെങ്കില്‍ ഭേഷായി...
ഈയിടെ അങ്ങനൊരു യാത്രക്ക് ഞാന്‍ തയ്യാറെടുത്തു.

ഹോ..മറക്കാന്‍ പറ്റാത്തൊരു 'മഹത്തായ' യാത്ര!!
അമ്മയുടെ വീട്ടിലക്ക്. വേണമെങ്കില്‍ ഒരു ദീര്‍ഘയാത്ര എന്ന് തന്നെ പറയാം.( പയ്യന്നൂരില്‍ നിന്നുംഒരു മണിക്കൂര്‍ യാത്ര. അത്രയേയുള്ളൂ. പക്ഷെ എനിക്ക് തീര്‍ച്ചയായും ദീര്‍ഘയാത്ര തന്നെ.). പുറക്കുന്ന്‍എന്ന സ്ഥലത്തേക്ക്. സ്ഥലമൊരു കുഗ്രാമമാണെ..അധികം ബസ്സൊന്നുമില്ല. സ്റ്റാന്റിലെത്താന്‍ഒരല്‍പം വൈകിയാലോ ബസ്‌ അതിന്റെ പാട്ടിനങ്ങു പോകും. അത് ഞങ്ങള്‍ക്ക് നന്നായി അറിയൂംചെയ്യാം. എന്നാലോ ഇപ്രാവശ്യം ഒരു കുഞ്ഞു അബദ്ധം പറ്റി. അടി തെറ്റിയാല്‍ ആനയും വീഴുംഎന്നാണല്ലോ (ഞാന്‍ ആളൊരു നൂലുപോലെ ആണെങ്കിലും)
സ്റ്റാന്റിലെത്താന്‍ ഒരല്‍പം വൈകീന്നു വെച്ച് ബസ്സ്നു പിറകെ ഓടാന്‍ കഴിയില്ലെല്ലോ. വണ്ടി
സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. ചെറുപ്പത്തില്‍ ഓട്ടത്തില്‍ ച്യാമ്പിയനായിരുന്ന അമ്മ
ഞങ്ങളെയും വലിച്ചു ബസ്സ്നു പിറകെ ഓടാന്‍ തുടങ്ങി. ബസ്സില്‍ അറിയുന്ന ചേട്ടന്മാരയിരുന്നു
ഉണ്ടായിരുന്നത്. എന്നിട്ട് പോലും ബസ്‌ നിര്‍ത്തിയില്ലെന്നത് മറ്റൊരു വസ്തുത. ഇനി ബസ്‌
സ്റ്റാന്റ് തന്നെ
രണം. അടുത്ത ബസ്സു വരുന്നത് വരെ കാത്തിരിക്കുക തന്നെ. എനിക്ക് ബസ്‌
യാത്രയോ ഇഷ്ട്ടമല്ല. കൂടാതെ ഇപ്പോള്‍ ബസ്‌സ്റ്റാന്റിലെ കാത്തിരിപ്പും. ആദി കൂടെയുള്ളത് കൊണ്ട്അത്ര മടുപ്പുണ്ടായില്ല എന്ന് തന്നെ പറയാം. (
അവന്‍ എന്റെ അനിയനാ കേട്ടോ ) കാരണം ബഹളംവെച്ച് മറ്റുള്ളവരോട് വര്‍ത്തമാനം പറഞ്ഞ് ബസ് സ്റ്റാന്റിലുള്ളവരുടെ മടുപ്പ് മാറ്റാനും ശ്രദ്ധ പിടിച്ചുപറ്റാനും അവനു കഴിയും.പക്ഷെ എനിക്കോ... ഞാനങ്ങനെ ആരോടും മിണ്ടില്ലെല്ലോ... ഞാന്‍വെറുതെയിരുന്നു. ഭയങ്കര മടുപ്പ്. എന്തുചെയ്യാന്‍ ഞാന്‍ വെറുതെ ആകാശം നോക്കിയിരുന്നു. കാര്‍മേഘം ഒന്നും കണ്ടില്ല. കഴുത്ത് വല്ലാതങ്ങ് വേദനിച്ചപ്പോള്‍ നോട്ടം അവിടെ ഇവിടെ കാട്ടംപെറുക്കി നിന്നവരിലേക്കായി.നോട്ടം ഇങ്ങനെ ങനെ പലവഴിക്ക് പായുംമ്പോഴും അമ്മയോട് സമയംചോദിക്കാന്‍ ഞാന്‍ മറക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ എങ്ങനോക്കെയോകൂടി ബസ്സ്‌ വന്നു. ബസ്സില്‍അധിക നേരം വെറുതെ ഇരിക്കേണ്ടി വന്നില്ല. ബസ്സ്‌ വിട്ടു.പിന്നെ അവിടെ എത്തുന്നത്‌ അമ്മയോട്വരെ ചോദ്യങ്ങളാണ്. ആദിക്കാ ഒരുപാടു സംശയങ്ങള്‍. ഇതേതാ സ്ഥലം? ഇനിയെത്ര സ്റ്റോപ്പ്‌? ഇങ്ങനെ പോകുന്നു അവ. മാത്തില്‍, ചൂരല്‍, അരവഞ്ചാല്‍ എന്നിങ്ങനെ പോകും അമ്മയുടെഉത്തരങ്ങള്‍. ഒടുവില്‍ ഞാനും ആദിയും ബോറടി മാറ്റാന്‍ ഒരു വഴി കണ്ടെത്തി.പുറത്തു നോക്കിപശുക്കളെ എണ്ണുക. ആദി ചര്‍ദ്ദിക്കാതിരിക്കാനും ഏറ്റവും നല്ല മാര്‍ഗവും
അതാണേ. പുറക്കുന്നെത്തുമ്പോ
ആരാണധികം പശുക്കളെ എണ്ണുന്നത് അവര്‍ വിജയിച്ചു. കുറെകഴിഞ്ഞു. അവന്‍ ഉറങ്ങി. ഞാനോ? എതിരെ വരുന്ന വണ്ടികളുടെ നമ്പര്‍ പ്ലേറ്റുകള്‍ എണ്ണാന്‍ തുടങ്ങി
'ടൊ'
കാതടപ്പിക്കുന്ന ശബ്ദം പെട്ടന്നായിരുന്നു. യാത്രക്കാര്‍ക്കു വല്ലതും മനസ്സിലാവും മുന്‍പുതന്നെ. ബസ്സ്‌ ആടിയുലയാന്‍ തുടങ്ങി. അങ്ങോട്ടക്ക്...ഇങ്ങോട്ടക്ക്...

അത് നിലതെറ്റി പാഞ്ഞു. ആദി ഞെട്ടിയെണീറ്റു. ഞാന്‍ അവനെ കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി.
അതിനു മുമ്പു തന്നെ മറ്റുള്ളവര്‍ തങ്ങളുടെ തൊണ്ടയിലെ സൈറണ്‍ മുഴക്കാന്‍ തുടങ്ങിയിരുന്നു.
ആദി ഒന്നും മനസ്സിലാവാതെ അന്തിച്ചിരിപ്പാ. "ഏതു ശപിക്കപ്പെട്ട നേരത്താണാവോ ഇവള്‍ക്ക്
വാശി പിടിക്കാന്‍ തോന്നിയത്. അല്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരൂന്നു".
അമ്മ
വേവലാതിയോടെ പിറുപിറുക്കുന്നു. എപ്പോഴെത്തെയും പോലെ ഒരു നിസ്സാരകാര്യത്തിന് ഞാന്‍
വാശി പിടിച്ചതാട്ടോ ഞങ്ങള്‍ വൈകാനുള്ള കാരണം. അലറിക്കരച്ചിലിനിടയില്‍ ഇത്‌ ശ്രദ്ധിക്കാന്‍എനിക്കെവിടെയാ നേരം. ബസ്സ്‌ ഒരു കുറ്റിക്കാട്ടിലേക്ക് ചാഞ്ഞു.അമ്മ സര്‍വ്വശക്തിയുമെടുത്ത്‌എന്നെയും ആദിയെയും വലിച്ച്
ഒരുവിധത്തില്‍ ഞെങ്ങി ഞെരുങ്ങി പുറത്തെത്തി. ബസ്സിലെഡ്രൈവറും കണ്ടക്ടറും മറ്റും താഴേക്കു നോക്കി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നു.
അപ്പോഴല്ലേ സംഗതി കണ്ടത്.എല്ലാവരുടെയും താഴേക്കുള്ള നോട്ടം നീളുന്നത് എങ്ങോട്ടാണെന്നോ. യാത്രക്കാരെ മുഴുവന്‍ ബുദ്ധിമുട്ടിച്ച് പൊട്ടിയ വയറുമായി ആളുകളെ കളിയാക്കികൊണ്ട്‌ പുഞ്ചിരിതൂകിനില്‍ക്കുന്ന ടയറാശാന്റെ മേലേക്ക്. "അതേയ് സ്റ്റെപ്പിനി ടയറൊന്നും ഇല്ല. അടുത്ത ബസ്സ്‌ വന്നിട്ട്വേണം ടയറു മാറ്റിയിടാന്‍. അതിനിനി ഒരു മണിക്കൂറെങ്കിലും പിടിക്കും " ഡ്രൈവര്‍ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. "എന്റീശ്വരാ"എന്ന് പറഞ്ഞു തലയില്‍ കൈവെച്ചു കൊണ്ട്ഞാനാ നടുറോഡില്‍ ഇരുന്നുപോയി.

Thursday 14 January 2010

എന്റെ ചിന്തകള്‍

ജീവിതം നൂല്‍ക്കമ്പിയിലൂടെയുള്ള നടത്തം പോലെയാണ് . ഒരുപക്ഷെ എങ്ങോട്ടു ചാഞ്ഞാലും
മരണത്തിലേക്ക് അല്ലെങ്കില്‍ തിന്മയിലേക്ക് ,നരകിക്കാനായി .തികഞ്ഞ ആത്മവിശാസ്വത്തോടെശ്രദ്ധയോടെ നടന്നാല്‍ മാത്രമേ ജീവിതത്തിലേക്ക് എത്താന്‍ സാധിക്കു . എപ്പോഴും Take care!